കൊച്ചി: പ്രളയത്തിൽപെട്ടവരെ സഹായിക്കാൻ കടയിലുള്ള മുഴുവൻ വസ്ത്രങ്ങളും നൽകിയ നൗഷാദിക്ക പുതിയ കട തുറന്നു.ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റിരുന്ന ജില്ലാ കളക്ടറുടെ അഭാവത്തിൽ നാട്ടുകാർ ചേർന്ന് കടയുടെ ഉദ്ഘാടനം നടത്തി. ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാൻ വിദേശമലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വില്പനയും ഉഷാറായി.നൗഷാദിന്റെ നിർദ്ദേശപ്രകാരം ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ കൈമാറും. നൗഷാദിനെയും കുടുംബത്തെയും ഗൾഫിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
മൂന്ന് ഷർട്ടുകൾക്ക് ആയിരം രൂപയാണ് നൗഷാദിക്കയുടെ കടയിലെ വില. മരിക്കുംവരെ തെരുവിലെ കച്ചവടം തുടരുമെന്നും നൗഷാദ് പറഞ്ഞു
തെരുവിൽ കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയം എത്തും മുൻപേ കൊച്ചി ബ്രോഡ് വേയിൽ സ്വന്തമായൊരു കട കണ്ടു വെച്ചിരുന്നു. പുതിയ സ്റ്റോക്ക് എത്തിയതോടെയാണ് ആ കട ഉദ്ഘാടനം ചെയ്തത്.