ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് കോൺഗ്രസ് വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നത് “നിരാശ, ദിശാബോധമില്ലാത്ത രാഷ്ട്രീയം” എന്നിവ കാരണമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ചൊവ്വാഴ്ച പറഞ്ഞു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിന്നും ഉയരുന്ന വ്യത്യസ്ത ശബ്ദങ്ങൾ ‘ദിശാബോധമില്ലാത്ത രാഷ്ട്രീയത്തെ’ പ്രതിഫലിപ്പിക്കുന്നതാണെന്ന് ജാവദേക്കർ അഭിപ്രായപ്പെട്ടു.
കശ്മീർ വിഷയത്തിൽ കരൺ സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദിയോറ, ആർ.പി.എൻ സിംഗ് എന്നിവരും മറ്റ് നേതാക്കളും ഒരു അഭിപ്രായം പറയുന്നു, ചിദംബരം, മണിശങ്കർ അയ്യർ എന്നിവർ മറ്റൊരു അഭിപ്രായം പറയുന്നു. കോൺഗ്രസ് പാർട്ടി വലിയ ആശയക്കുഴപ്പത്തിലാണ്. അവർക്ക് ഒരിക്കലും കശ്മീർ വിഷയത്തിൽ വ്യക്തമായ നിലപാട് ഉണ്ടായിരുന്നില്ല, ജാവദേക്കർ തലസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.