അശ്ലീല വിഡിയോ പുറത്തുവന്നതിനെ തുടർന്ന് രണ്ട് ബിജെപി നേതാക്കളെ പാർട്ടി സസ്പെൻഡ് ചെയ്തു. ഹിമാചൽ പ്രദേശിലെ കുള്ളു ജില്ലയിലെ ബിജെപി നേതാവിനെതിരെയും യുവമോര്‍ച്ച പ്രവര്‍ത്തകനുമെതിരെയുമാണ് പാർട്ടി നടപടി. ഇരുവരും തമ്മിലുള്ള അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വാട്സ്ആപ്പ് വഴി യുവതി അയച്ച വീഡിയോ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ ഭാര്യ കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ ഭാര്യയും യുവതിയും തമ്മില്‍ നടത്തിയ സംഭാഷണവും വിഡിയോയ്ക്കൊപ്പം പുറത്തുവന്നിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് പാർട്ടി ഇരുവരെയും സസ്പെൻഡ് ചെയ്തത്.