ബാലഭാസ്കറിന്റെ കാർ അപകടം നടന്നപ്പോൾ കാർ ഓടിച്ചത് അർജ്ജുനെന്ന് പ്രകാശ് തമ്പിയുടെ മൊഴി.ആശുപത്രിയിൽ കിടന്നപ്പോൾ അർജ്ജുൻ ഇക്കാര്യം പറഞ്ഞിരുന്നു.ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു.കൊല്ലത്തെ ജ്യൂസ് കടയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നുവെന്നും തമ്പി.
മൊഴി മാറ്റിയ ശേഷം അര്ജുന് പിന്നീട് ഫോണ്‍ എടുത്തിട്ടില്ല. രണ്ടു തവണ ബാല ഭാസ്കറിനൊപ്പം ദുബായില്‍ പരിപാടിക്കായി പോയി. പരിപാടി കഴിയുമ്പോള്‍ ബാലഭാസ്കര്‍ പണം നല്‍കും. മറ്റു സമ്പത്തില്‍ ഇടപാടുകളൊന്നും ഇല്ലായിരുന്നു. സ്വര്‍ണ്ണ കടത്തുമായി ഇതിനു ബന്ധമില്ല. ബാലഭാസ്കറും വിഷ്ണുവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. അര്ജുന് മൊഴി മാറ്റിയപ്പോള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഒന്നും ലഭിച്ചില്ലെന്ന് പ്രകാശ് തമ്പി മൊഴി നല്കി. അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.