അമേരിക്ക: പതിനാലു വയസുകാരി ആരിയാന ഫ്യൂണ്‍സ് ഡിയാസിനെ ക്രൂരമായി കൊലപ്പെടുത്തിയത് എം എസ്-13 ഗാങിലെ മൂന്നുപേര്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും കുത്തി കൊലപ്പെടുത്തി ഒഴിഞ്ഞ വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. എം എസ്-13 ഗാങ് നേരത്തെ നടത്തിയ ഒരു കവര്‍ച്ചയെപ്പറ്റി പോലീസിന് വിവരം നല്‍കിയതുകൊണ്ടാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജോസ് ഫ്യൂന്‍സ് പോണ്‍സ് (16), ജോല്‍ ഇസ്‌കോബാര്‍ (17), സിന്‍തിയ ഹെര്‍നാന്‍ഡന്‍സ് (14) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിയാസിനെ ഇവര്‍ കൂട്ടത്തോടെ വനത്തിലേക്ക് വലിച്ചുകൊണ്ടുപോയി. ബെയ്‌സ്‌ബോള്‍ ബേറ്റ് കൊണ്ട് ദേഹമാസകലം അവളെ തല്ലിച്ചതച്ചു .അതിനുശേഷം വടിവാള്‍ കൊണ്ട് ദേഹത്ത് ആഞ്ഞുവെട്ടി. വിവസ്ത്രയാക്കി മൃതദേഹം ടണലില്‍ ഉപേക്ഷിച്ചു. അമേരിക്കയിലെ മേരിലാന്റിലാണ് പൈശാചികമായ ഈ കൊലപാതകം നടന്നത്. എം എസ്-13 എന്ന കൊലപാതക സംഘം നടത്തിയ കുറ്റകൃത്യങ്ങള്‍ ചെറുതല്ല. 1970 ല്‍ ലോസ് എയ്ഞ്ചേൽസിലാണ് ഈ സംഘം തുടങ്ങിയത്. പിന്നീട് സെന്‍ട്രല്‍ അമേരിക്കയില്‍ വ്യാപിക്കുകയായിരുന്നു.