സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് പരിശോധന നടത്തുന്നു. സംഭവത്തിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടെലിഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയുമാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. ഇന്റർപോൾ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.