ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിലെ മുസ്ലീപള്ളികളിൽ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് ഒൻപത് ഇന്ത്യൻ വംശജരെ കാണാതായെന്ന് ഇന്ത്യൻ എംബസി. വെടിവെപ്പിൽ രണ്ട് ഇന്ത്യക്കാര്‍ മരിച്ചെന്നും ഒരാള്‍ക്ക് ഗുരുതര പരിക്ക് പറ്റിയെന്നും ആൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു. ന്യൂസിലൻഡിലെ അധികൃതരുമായി ബന്ധപ്പെടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ ക്രൈസ്റ്റ്ചർച്ചിലെ ഹെഗ്ലി പാർക്കിന് സമീപത്തെ മോസ്ക്കിലും സൌത്ത് ഐലൻഡ് സിറ്റിയിലെ പള്ളിയിലുമാണ് വെടിവെപ്പ് നടന്നത്. 49 പേർ അക്രമത്തിൽ മരിക്കുകയും 20ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ന്യൂസിലൻഡിന് ഇന്ന് കറുത്ത ദിനമാണെന്ന് പ്രധാനമന്ത്രി ജസിന്ത ആര്‍ദേര്‍ പറഞ്ഞു.
അതേസമയം ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയാണ് ആക്രമി പള്ളിയിലെ വിശ്വാസികള്‍ക്കൾക്ക് നേരെ വെടിയുതിര്‍ത്ത്. അക്രമിയായ ഓസ്‌ട്രേലിയൻ സ്വദേശി ബ്രൻ്ൺ ടാറൻ്റ് തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ബ്രൻ്ൺ ടാറൻ്റ് ആക്രമണം നടത്തുമ്പോൾ തൊപ്പിയിൽ ഗോ പ്രോ ക്യാമറ ഘടിപ്പിച്ചിരുന്നു. തോക്കുകളുടെ പള്ളിയിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങൾ അക്രമി ചിത്രീകരിച്ചു.
മൃതദേഹങ്ങൾ വീഡിയോയിൽ വ്യക്തമായി കാണുകയും ചെയ്യാം. തോക്കിലെ വെടിയുണ്ട തീർന്നപ്പോൾ കാറിൽ നിന്ന് മറ്റൊരു തോക്കെടുത്ത് ഇയാൾ വെടിവെപ്പ് തുടർന്നു. വഴിയിൽ കൂടി കടന്നു പോയവർക്ക് നേരെയും ഇയാൾ വെടിയുതിർത്തു. 17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക് എന്നിവടിനകളിൽ പ്രചരിച്ചു. ഇത് നീക്കം ചെയ്‌തെങ്കിലും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഫേസ്ബുക് അധികൃതർക്ക് കൃത്യ സമയത്ത് ഇത് തടയാൻ സാധിച്ചില്ലെന്നും ആരോപണമുണ്ട്.