കാഠ്മണ്ഡു: ഹെലികോപ്റ്റർ തകർന്ന് വീണ് നേപ്പാൾ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി ഉൾപ്പെടെ ഏഴു പേർ മരിച്ചു. ബുധനാഴ്ച നേപ്പാളിലെ ടെഹ്രതും ജില്ലയിലായിരുന്നു അപകടം. എയർ ഡൈനാസ്റ്റി ഹെലികോപ്റ്ററാണ് തകർന്നു വീണത്. അപകടത്തിൽ മന്ത്രിയെക്കൂടാതെ ടൂറിസം സംഘാടകനും വ്യോമയാന സംരഭകനുമായ ആംഗ് സെരിംഗ് ഷെർപ്പ, പ്രധാനമന്ത്രി കെ.പി ശർമ ഓലിയുടെ സഹായി യുബരാജ് ദഹൽ, വ്യോമയാന ഡപ്യൂട്ടി ഡയറക്ടർ ജനറൽ ബിരേന്ദ്ര പ്രസാദ് ശ്രേഷ്ട എന്നിവരും മരിച്ചു. പതിബാരയിൽനിന്നും ഹെലികോപ്റ്റർ ഉയർന്നുപൊങ്ങിയതിനു പിന്നാലെ കാണാതാവുകയായിരുന്നു. പതിബാര ക്ഷേത്രം സന്ദർശിക്കാനും ചുഹാൻ ദൻഡ വിമാനത്താവളത്തിലെ നിർമാണം വിലയിരുത്താനുമായിരുന്നു മന്ത്രിയുടെ യാത്ര. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.
നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് ടൂറിസം മന്ത്രി ഉൾപ്പെടെ ഏഴു പേർ മരിച്ചു
By
February 27, 2019 5:49 pm