Breaking News

നാലു വയസ്സുകാരിയെ കൊലപ്പെടുത്തി ബാഗിലാക്കിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

നാലു വയസ്സുകാരിയെ കൊലപ്പെടുത്തി ബാഗിലാക്കി റെയില്‍വേ ട്രാക്കിനു സമീപം ഉപേക്ഷിച്ച അഞ്ചംഗ ഭിക്ഷാടക സംഘത്തിലെ രണ്ടുപേരെ ടൗണ്‍ നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്നു പിടികൂടി. തിരുവള്ളുവര്‍ പടിയനല്ലൂര്‍ സ്വദേശി സുരേഷ് (37), തഞ്ചാവൂര്‍ മല്ലിപട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 15 ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ട നാലുവയസുകാരിയെ തിരുച്ചിറപ്പളളിക്കടുത്തു കുളിത്തലൈ എന്ന സ്ഥലത്തുനിന്നു തട്ടിക്കൊണ്ടുവന്നതാണെന്നു പിടിയിലായവര്‍ മൊഴി നല്‍കി. രണ്ടു പുരുഷന്മാരും മൂന്നു സ്ത്രീകളും അടങ്ങുന്ന സംഘമാണ് ബാലികയെ തട്ടിയെടുത്ത് പാലക്കാട്ട് എത്തിയത്. ഒരാഴ്ചയോളം സംഘം ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ ഭിക്ഷാടനം നടത്തി. താണാവ് മേല്‍പ്പാലത്തിനടിയിലാണ് ഇവര്‍ താമസിച്ചത്.

ജനുവരി പന്ത്രണ്ടിനു രാത്രി ഉറങ്ങിക്കിടന്ന ബാലികയെ സുരേഷും സുഹൃത്തും ചേര്‍ന്നു തട്ടിയെടുത്തു എഫ്.സിഐ. ഗോഡൗണിലേക്കുള്ള റെയില്‍വേ ട്രാക്കിലിട്ട് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നിലവിളിച്ചപ്പോള്‍ ബാലികയുടെ പാന്റ്സ് കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കി. മറ്റുള്ളവരും ചേര്‍ന്നു മൃതദേഹം ബാഗിലാക്കി അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കിനരികില്‍ ഉപേക്ഷിക്കുകയാണുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top