Breaking News

പി.എസ്.എല്‍.വി സി-44 വിജയകരമായി കുതിച്ചുയര്‍ന്നു; കലാംസാറ്റ് ഭ്രമണപഥത്തില്‍

ഹൈദരാബാദ്: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഉപഗ്രഹമായ മൈക്രോസാറ്റ്-ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചുള്ള പിഎസ്എല്‍വി സി 44ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചുകൊണ്ട് 2019ലെ ഐ.എസ്.ആര്‍.ഒ ആദ്യ വിജയം.

ഇന്നലെ രാത്രി 11.37 നാണ് രണ്ട് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-44 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി കുതിച്ചുയര്‍ന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് കിഡ്‌സ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പിന്റെ നേതൃത്വത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഉപഗ്രഹമാണ് കലാംസാറ്റ്.

ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായാണ് കലാംസാറ്റ് എന്ന പേരിട്ടത്. വിദ്യാര്‍ഥികള്‍ ആറ് വര്‍ഷത്തോളമെടുത്ത് വികസിപ്പിച്ചെടുത്ത വാര്‍ത്തവിനിമയ ഉപഗ്രഹമാണ് കലാംസാറ്റ്. ഇന്ത്യ വിക്ഷേപിക്കുന്ന ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം കൂടിയാണിത്. വിദ്യാര്‍ഥികള്‍ക്ക് വിക്ഷേപണത്തിനുള്ള കൂടുതല്‍ സൗകര്യമൊരുക്കുമെന്നും പരീക്ഷണങ്ങളുമായി മുന്നോട്ടുവരണമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ പറഞ്ഞു.

സൈനിക ആവശ്യങ്ങള്‍ക്കായി ചിത്രങ്ങള്‍ പകര്‍ത്തുകയാണ് മൈക്രോസാറ്റ് ആറിന്റെ ലക്ഷ്യം. ചന്ദ്രയാന്‍ 2 ഉള്‍പ്പെടെ മുപ്പത്തിരണ്ട് ദൗത്യങ്ങളാണ് ഈ വര്‍ഷം ഐ.എസ്.ആര്‍.ഒ യുടെ മുന്നിലുള്ളത്. നൂറ്റിമുപ്പത് കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആര്‍, രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്.

വിക്ഷേപിച്ച് കൃത്യം പതിനഞ്ച് മിനിട്ടിനുള്ളില്‍ ഉപഗ്രഹം ഇരുന്നൂറ്റി എഴുപത്തിനാല് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു. ഇത് പിഎസ്എല്‍വിയുടെ നാല്‍പ്പത്താറാമത് വിക്ഷേപണമാണ്. പിഎസ്എല്‍വിയുടെ പുതിയ പതിപ്പായ പിഎസ്എല്‍വി ഡിഎല്‍ ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top