Breaking News

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത്

സിബിഐ കേസില്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി. അലോക് വര്‍മ്മയെ വീണ്ടും സിബിഐ ഡയറക്ടറായി നിയമിച്ചുകോണ്ട് സുപ്രിം കോടതി ഉത്തരവിട്ടു. സിബിഐ ഡയറക്ടറെ മാറ്റാനാകില്ലെന്ന് അറിയിച്ച കോടതി സര്‍ക്കാരിന് നയപരമായ തീരുമാനങ്ങളെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍പാലിച്ചില്ല. നിര്‍ബന്ധിത അവധി തീരുമാനം നടപ്പാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഒക്ടോബര്‍ 23 അര്‍ധരാത്രിയാണ് അലോക് വര്‍മ്മയെ സര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. ഇതോടൊപ്പം സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും നിര്‍ബന്ധിത അവധി നല്‍കി മാറ്റി നിര്‍ത്തിയിരുന്നു. ഇരുവരെയും മാറ്റി നിര്‍ത്തിയ ശേഷം ജോയിന്റ് ഡയറക്ടര്‍ എം. നാഗേശ്വര്‍ റാവുവിനെ താല്‍ക്കാലിക ഡയറക്ടറാക്കി. റാവു ചുമതലയേറ്റ ഉടന്‍ അലോക് വര്‍മയുമായി അടുപ്പമുള്ള 12 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഇതിനു പിന്നാലെ അലോക് വര്‍മ്മ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

റഫാല്‍ ഇടപാടില്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് സിബിഐ ഡയറക്ടറെ മാറ്റിയത്. എന്നാല്‍ പ്രധാനമന്ത്രി സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്ക് മാത്രമെ സിബിഐ ഡയറക്ടറെ മാറ്റാന്‍ കഴിയു. ഇതിന് വിരുദ്ധമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്ന് അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സിബിഐ തലപ്പത്തേക്ക് വര്‍മ്മ തിരിച്ചെത്തുന്നതിന് പിന്നാലെ റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ഊര്‍ജിതമായി നടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top