Breaking News

ചക്രക്കസേരയിലെ പോരാളിക്ക് വിട

കലാലയ രാഷ്ട്രീയ ആക്രമണത്തില്‍ കുത്തേറ്റ് ശരീരം തളര്‍ന്ന് 35 വര്‍ഷക്കാലം ചക്രക്കസേരയില്‍ ഇരുന്ന് പൊതുപ്രവര്‍ത്തനം നടത്തിയ സൈമണ്‍ ബ്രിട്ടോ(64) വിടവാങ്ങി. ബുധനാഴ്ച വൈകീട്ട് 3 മണിക്ക് മൃതദേഹം കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിന് കൈമാറും. താന്‍ മരിച്ചാല്‍ വിദ്യാര്‍ഥിക്കള്‍ക്ക് പഠിക്കാന്‍ തന്റെ ശരീരം വിട്ടുനല്‍കണമെന്ന് ബ്രിട്ടോ ഭാര്യയോട് പറഞ്ഞിരുന്നു.

നിയമ വിദ്യാര്‍ഥിയായിരിക്കേ എറണാകുളം ആശുപത്രിയില്‍ പരിക്കേറ്റു കിടന്ന സുഹൃത്തുക്കളെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടോയ്ക്ക് കുത്തേറ്റത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ അരക്ക് താഴോട്ട് തളര്‍ന്നു പോയിരുന്നു.

സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ബീഹാറില്‍ നിന്നും മടങ്ങി എത്തുന്നതോടെ ഭൗതിക ശരീരം ചൊവ്വാഴ്ച രാത്രിയോടെ വടുതലയിലെ വീട്ടിലെത്തിക്കും. തൃശൂര്‍ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് ബ്രിട്ടോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അപ്പോഴേക്കും ഹൃദ്രോഗം മൂലം അദ്ദേഹം മരണപ്പെട്ടിരുന്നു.

2006 – 11 കാലഘട്ടത്തില്‍ നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. എസ്എഫ്‌ഐ മുന്‍ നേതാവും മാധ്യമ പ്രവര്‍ത്തകയുമായ ബീന ഭാസ്‌കറാണ് ഭാര്യ. ഏക മകള്‍ കൈനില.

ഒരു സാധാരണ മനുഷ്യന്‍ തകര്‍ന്നു പോകുന്നിടത്ത് നിന്നാണ് കേരളത്തിന്റെ പൊതു ജീവിതത്തില്‍ ഇടപെട്ടുകൊണ്ട് വേദന സഹിച്ച് ബ്രിട്ടോ നമുക്കിടയിലുണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top