Kerala

സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് ബി.ജെ.പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ലെന്ന് മുഖ്യമന്ത്രി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നടപ്പാക്കാനാകുന്ന വിധി മാത്രം കോടതി പറഞ്ഞാല്‍ മതിയെന്ന അമിത് ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും യഥാര്‍ത്ഥ ഉള്ളിലിരിപ്പാണ് ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിര്‍ത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന പഴയ മനുസ്മൃതി വാദത്തില്‍ തന്നെയാണ് അവര്‍ നില്‍ക്കുന്നതെന്നാണ് അമിത്ഷായുടെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിനെ വീഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന അമിത് ഷാ ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് ബി.ജെ.പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണെന്നത് ഓര്‍ക്കണം. പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുന്നതിന്റെയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും പേരിലാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്നതും ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു.

സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചല്ല ലിംഗ സമത്വം നടപ്പിലാക്കേണ്ടതെന്നായിരുന്നു ഷാ കണ്ണൂരില്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top