ആദ്യത്തെ കണക്കനുസരിച്ച് പ്രളയം മൂലം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 230 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിമാനത്താവള അധികൃതര്‍ കണക്ക് കൂട്ടുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ റണ്‍വേ, ഓപ്പറേഷന്‍ ബേ, ടാക്‌സി ബേ തുടങ്ങിയ സ്ഥലങ്ങളില്‍ 12 അടി പൊക്കത്തിലധികം വെള്ളം കയറിയിരുന്നു. സോളാര്‍ പാനലുകള്‍ക്ക് സംഭവിച്ച കേടുപാടുകളേ സംബന്ധിച്ച നാശനഷ്ടങ്ങള്‍ ആദ്യഘട്ടത്തില്‍ വിലയിരുത്തിയിട്ടില്ല.
മൊത്തം 200 ജീവനക്കാരാണ് എയര്‍പോര്‍ട്ട് വൃത്തിയാക്കാന്‍ ഇപ്പോള്‍ രാവും പകലും പ്രവര്‍ത്തിക്കുന്നത്. വിമാനങ്ങള്‍ ഇറങ്ങാനും, പറന്ന് ഉയരാനും വേണ്ടി വരുന്ന റണ്‍വേയിലെ നൂറുകണക്കില്‍ ലൈറ്റുകള്‍ മുഴുവന്‍ അഴിച്ച് പരിശോധിച്ച് പുനര്‍ക്രമീകരണജോലിയും ഇതിനോടൊപ്പം നടക്കുന്നുണ്ട്.
പ്രതിവാരം 1600 ഫ്‌ളൈറ്റുകളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നത്. 2017-2018 കാലയളവില്‍ 10 ലക്ഷത്തോളം യാത്രക്കാര്‍ കൊച്ചിയിലെ ഈ വിമാനത്താവളം വഴി സഞ്ചരിച്ചിരുന്നു. പ്രളയം മൂലം റണ്‍വേയിലെ ചിലയിടങ്ങളില്‍ അറ്റകുറ്റപ്പണി വേണ്ടിയിരുന്നത് യുദ്ധകാല അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിച്ച് വരുകയാണ്.ആഗസ്ത് 26ന് വിമാനത്താവളത്തില്‍ നിന്ന് ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്ത തുടങ്ങാമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.