Latest News

ചിഹ്നഭാഷയറിയാവുന്ന കോകോ ഗൊറില്ല ഓര്‍മ്മയായി

ലോകത്തെ ആദ്യത്തെ ചിഹ്നഭാഷയറിയാവുന്ന ഗൊറില്ലയായ കോകോ നാല്‍പ്പത്തിയാറാം വയസ്സില്‍ ഓര്‍മ്മയായി. കാലിഫോര്‍ണിയയിലെ സാന്‍ക്രൂസ് താഴ്‌വരയിലുള്ള ഗൊറില്ല ഫൗണ്ടേഷനില്‍ വച്ചായിരുന്നു കോകോയുടെ അന്ത്യം.

സാന്‍ഫ്രാന്‍സിസ്‌കോ മൃഗശാലയില്‍ ജനിച്ച കോകോയെ ഡോ.ഫ്രാന്‍കിന്‍ പാറ്റേര്‍സണ്‍ ആണ് മനുഷ്യരോട് സംസാരിക്കാനുള്ള ഭാഷ കൂടി പഠിപ്പിച്ചത്. ആയിരത്തിലധികം വാക്കുകള്‍ കോകോ ആംഗ്യ ഭാഷയിലൂടെ സംസാരിക്കുമായിരുന്നു. ചിത്രങ്ങള്‍ വരച്ച് തനിക്ക് പറയാനുള്ളത് മനുഷ്യരുമായി ആശയവിനിമയം നടത്താനും രണ്ടായിരത്തോളം ഇംഗ്ലീഷ് വാക്കുകള്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രതികരിക്കാനും കോകോയ്ക്ക് കഴിയുമായിരുന്നു.

കസേരയില്‍ മനുഷ്യനെപ്പോലെ ഇരിക്കുകയും പുസ്തകങ്ങള്‍ കയ്യിലെടുത്ത് ഗൗരവത്തില്‍ ആലോചിക്കുകയും ചെയ്യും. പൂച്ചകളെ ഏറെ ഇഷ്ടപ്പെടട്ടിരുന്ന കോകോ അവയെ താലോലിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുമായിരുന്നു. അന്തരിച്ച പ്രഗത്ഭ ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസുമായും വലിയ ചങ്ങാത്തമുണ്ടായിരുന്നു കോകോയിക്ക്.

നാഷ്ണല്‍ ജിയോഗ്രഫിയിലും നിരവധി ഡോക്യുമെന്ററിയിലും കോകോയെക്കുറിച്ചുള്ള വിവരണങ്ങള്‍ അവതരിക്കപ്പെട്ടിട്ടുണ്ട്. കോകോയോടുള്ള ആദരസൂചകമായി ചിഹ്നഭാഷയ്ക്കായി ഒരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് അതിന് കോകോ എന്ന് പേര് നല്‍കുമെന്ന് ഗൊറില്ല ഫൗണ്ടേഷന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top