ഗാസ അതിര്‍ത്തിയിലെ ഒടുങ്ങാത്ത സംഘര്‍ഷത്തിന്റെ ഒടുവിലത്തെ ഇരയാണ് ഇരുപത്തിയൊന്നുകാരിയായ റസാന്‍ അല്‍ നജ്ജാര്‍. ഗാസ പട്ടണമായ ഖാന്‍ യൂനുസിലാണ് പാരാമെഡിക്കല്‍ വൊളന്റിയറായ നജ്ജാര്‍ വെടിയേറ്റ് വീണത്. സമരക്കാരായ പലസ്തീനികളുടെ മുറിവുകളില്‍ മരുന്ന് പുരട്ടാന്‍ ഓടുകയായിരുന്നു റസാന്‍ അല്‍ നജ്ജാര്‍. ഗാസയിലെ ഖാന്‍ യൂനുസ് തെരുവില്‍ വെള്ളിയാഴ്ച സമരക്കാര്‍ക്കുള്ള മരുന്നുകളുമായി പോകുമ്പോഴായിരുന്നു ഇസ്രയേല്‍ സൈന്യം റസാനെ വെടിവച്ചു വീഴ്ത്തിയത്.
റമസാന്‍ 16 എന്നത് മുസ്ലിം സമൂഹത്തിന് ധീരാനുഭവത്തിന്റെ ഓര്‍മ പേറുന്ന ദിവസം. ചരിത്രത്തിലെ ബദര്‍ യുദ്ധത്തിന്റെ ഓര്‍മകള്‍ നിറയുന്ന നേരത്തു തന്നെയാണ് റസാന്റെ നെഞ്ചിലേക്ക് വെടിയുണ്ട പാഞ്ഞെത്തിയത്. കൈകള്‍ രണ്ടും എല്ലാവരും കാണുന്ന രീതിയില്‍ അവള്‍ പൊക്കിയിരുന്നു. എന്നാല്‍ വെളുത്ത യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു സൈന്യം എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേല്‍ സേനയുടെ വെടിയേറ്റ് പരുക്കേല്‍ക്കുന്നവരെ ചികില്‍സിക്കാനാണ് പാരാ മെഡിക്കല്‍ സംഘത്തിലെ അംഗമായ റസാന്‍ ഗാസ മുനമ്പില്‍ എത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി നജ്ജാര്‍ അതിര്‍ത്തിയില്‍ വെടിയേറ്റു പിടയുന്ന പലസ്തീനികളുടെ ‘ദൈവ’മായിരുന്നു അവള്‍. നിരപരാധിയായ പാരാമെഡിക്കല്‍ വോളന്റിയറെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ ഇതുവരെ തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് ഭീഷണി സഷ്ടിക്കുന്ന സമരക്കാര്‍ക്ക് നേരെ മാത്രമേ വെടിയുതിര്‍ക്കൂ എന്നായിരുന്നു ഇസ്രയേല്‍ മുമ്പ് പറഞ്ഞത്. കഴിഞ്ഞ കുറെദിവസമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായ നജറിന്റെ ചിത്രവും വാര്‍ത്തയും നവമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ധീരയും കരുണയുടെ മാലാഖയുമായ നജറിന്റെ ഓര്‍മകള്‍ കാലത്തിനപ്പുറം നിലനില്‍ക്കുമെന്ന് പലസ്തീന്‍ അധികൃതര്‍ പ്രതികരിച്ചു.