12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്ന നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭയാണ് പോക്‌സോ നിയമഭേദഗതി സംബന്ധിച്ച തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പിടുന്നതിലൂടെ പ്രാബല്യത്തില്‍ വരും. നിലവിലെ നിയമപ്രകാരം പോക്‌സോ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ ജീവപര്യന്തം തടവാണ്.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത് ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കത്വ, ഉന്നാവൊ സംഭവങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. ഇരുസംഭവങ്ങളിലും രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇത്തരം കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
2016 ലെ കണക്കനുസരിച്ച് രാജ്യത്ത് ദിവസവും 106 പീഡനകേസുകള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ 10 ല്‍ നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ദിനംതോറും ശിശുപീഡനം കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1101 കുഞ്ഞുങ്ങളാണ് കഴിഞ്ഞവര്‍ഷം ബലാത്സംഗം ചെയ്യപ്പെട്ടത്.
2015ല്‍ 720 കുട്ടികള്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട്. 2016ല്‍ ഇത് വര്‍ദ്ധിച്ച് 958ല്‍ എത്തി. പോക്സോ ആക്ട് പ്രകാരം 2018ലെ ആദ്യ രണ്ട് മാസം തന്നെ 459 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2017ല്‍ 2611 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.