Home app

ദിലീപും കൂട്ടുപ്രതികളും കോടതിയില്‍ ഹാജരായി; നാല് ആവശ്യങ്ങള്‍ ഉന്നയിച്ച് നടി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെ പത്ത് പ്രതികള്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ തീരുമാനിക്കുന്നതിനാണ് കേസിലെ 12 പ്രതികളോടും ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ കേസില്‍ നാല് ആവശ്യങ്ങള്‍ നടി കോടതിയില്‍ ഉന്നയിച്ചു. വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നന്നും രഹസ്യ വിചാരണയും അതിവേഗ വിചാരണയും നടത്തണമെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ആവശ്യപ്പെട്ടു.

നടിക്കായി കോടതിയില്‍ ഒരു പ്രത്യേക അഭിഭാഷകനും ഹാജരായതില്‍ കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചു. നടിയെ സഹായിക്കുന്നതിന് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിട്ടുണ്ടെന്നും പ്രത്യക അഭിഭാഷകന് പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും കോടതി പറഞ്ഞു.

കേസില്‍ നടിയുടെ ദൃശ്യങ്ങള്‍ അടക്കം പല രേഖകളും തനിക്കു ലഭിച്ചില്ലെന്നും ഇവയില്ലാതെ എങ്ങനെ വിചാരണ നടത്താനാകുമെന്നും ദിലീപ് വാദിച്ചു. ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും മറ്റു തെളിവുകള്‍ കൈമാറിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദൃശ്യം വേണമെന്ന പ്രതിയുടെ ഹര്‍ജി ഹൈ കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അതിപ്പോള്‍ നല്‍കാനാകില്ലെന്ന് കോടതി വ്യക്യതമാക്കി. തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയുടെ വൈദ്യപരിശോധന ഫലം അടക്കം മുഴുവന്‍ രേഖയും കൈമാറാന് പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തികച്ചും നാടകീയ രംഗങ്ങള്‍ക്കായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സാക്ഷ്യം വഹിച്ചത്. 11മണിയോടെ അഭിഭാഷകനായ രാമന്‍പിള്ളയോടൊപ്പോമാണ് എട്ടാം പ്രതി ദിലീപ് കോടതിയിലെത്തിയത്. കോടതി പ്രതികളെ പേര് എടുത്ത് വിളിച്ചതോടെ മുഖ്യപ്രതി സുനില്‍ കുമാറിനൊപ്പം ദിലീപും പ്രതിക്കൂട്ടില്‍ നിന്നു. എന്നാല്‍ സുനില്‍ അടക്കമുള്ള കൂട്ടു പ്രതിളെ നോക്കിയില്ല. സുനിലും ദിലീപും പ്രതികൂട്ടില്‍ രണ്ട് അറ്റത്തായി നിന്നു. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ തന്നത് ദിലീപ് ആണെന്ന തരത്തിലായിരുന്നു പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ യാതൊരു തരത്തിലുമുളള പ്രതികരണങ്ങള്‍ക്കും ഇരുവരും തയ്യാറായില്ല. അതേസമയം കേസിലെ തുടര്‍നടപടികള്‍ മാര്‍ച്ച് 28ന് വീണ്ടും തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top