Film News

ഇത് ജനകീയ പുരസ്‌കാര വേദി

സിനിമയെ പ്രണയിക്കുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ് സിപിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സിനിമ പാരഡിസോ ക്ലബ്. സിനിമ എന്ന മാധ്യമത്തെ അത്രയേറെ ഗൗരവത്തോടെ കാണുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന ഒരിടം. 2010ലാണ് സിപിസിയുടെ രൂപീകരണം. തുറന്ന സംവാദങ്ങള്‍ ഇഷ്ടപ്പെടുന്ന വിമര്‍ശനങ്ങളെ ഭയക്കാത്ത സിനിമയുടെ യുവത്വമാണ് സിപിസി. ഇന്ദ്രജിത് സുകുമാരന്‍, ആഷിഖ് അബു, എബ്രിഡ് ഷൈന്‍, ശ്യാം പുഷ്‌കരന്‍, സൈജു കുറുപ്പ്, മിഥുന്‍ മാനുവല്‍, നീരജ് മാധവ് തുടങ്ങിയ മുഖ്യധാരാ സിനിമകളുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നവര്‍ സിപിസി ഗ്രൂപ്പില്‍ സജീവമായുണ്ട്.

സിനിമാ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സിപിസിയുടെ പുരസ്‌കാരം എന്ന ആശയം ഉരുത്തിരിയുന്നത് 2015ലാണ്. അതേ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളിലഎ മികച്ച പ്രകടനങ്ങള്‍ക്ക് 2016ല്‍ സിപിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. സിപിസി അംഗങ്ങളുടെ വോട്ടും ജൂറി നല്‍കുന്ന സ്‌കോറും സംയുക്തമായി വിലയിരുത്തി സിപിസി അവാര്‍ഡ്‌സ് പ്രഖ്യാപിക്കുന്നത് 2017ലാണ്. 2016ല്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കായുള്ള ആ അവാര്‍ഡ് വിതരണം കൊച്ചിയില്‍ വച്ചാണ് നടത്തിയത്.

അതുവരേക്കും ഗ്രൂപ്പ് അംഗങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്ന വോട്ടിംഗ് പാറ്റേണ്‍ പബ്ലിക്കിലേക്കും കൂടി വ്യാപിപ്പിച്ചു എന്നതാണ് 2017ലെ സിപിസി അവാര്‍ഡിന്റെ വലിയ പ്രത്യേകത. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ‘ഇതുവരെ മറ്റ് അവാര്‍ഡുകളൊന്നും ഇല്ലാത്ത എന്റെ വീട്ടില്‍ എല്ലാവരും കാണുന്ന രീതയില്‍ ഈ അവാര്‍ഡ് ഞാന്‍ വയ്ക്കും’ എന്ന ഫഹദ് ഫാസിലിന്റെ ഒറ്റ പരാമര്‍ശം മാത്രം മതിയാകും സിപിസി അവാര്‍ഡ്‌സിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍.

അവിടെ പരമാധികാരം സിനിമകയ്ക്കാണ്. നല്ല സിനിമകള്‍ അവിടെ അംഗീകരിക്കപ്പെടും. പ്രത്യക പുരസ്‌കാരം ഏറ്റുവാങ്ങിയ കെജി ജോര്‍ജിന്റെ മിഴികള്‍ നിറഞ്ഞതും അതേ വികാരംകൊണ്ടുതന്നെ.

 

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് 2016ലെ മികച്ച ചിത്രമായി സിപിസി തെരഞ്ഞെടുത്തത്. അതേ സിനിമയിലെ പ്രകടനത്തിന് ഫഹദ് ഫാസില്‍ മികച്ച നടനായി. ടേക്ക് ഏഫിലൂടെ പാര്‍വതി മികച്ച നടിയുമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top