Home app

അഞ്ച് ജില്ലകളില്‍ 28,588.19 ഹെക്ടര്‍ ഭൂമിയ്ക്ക് പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍

റവന്യൂ -വനം വകുപ്പുകള്‍ സംയുക്ത സര്‍വെ പരിശോധന പൂര്‍ത്തിയാക്കിയ അഞ്ച് ജില്ലകളില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള 28,588.19 ഹെക്ടര്‍ ഭൂമിയ്ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇനിയും സംയുക്ത പരിശോധന പൂര്‍ത്തിയാകാത്ത ജില്ലകളില്‍ ഡിസംബര്‍ 31ന് മുന്‍പ് പരിശോധന പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ച് കേന്ദ്രാനുമതിയോടെ പട്ടയം നല്‍കും.

സംയുക്ത സര്‍വ്വേ നടപടികള്‍ നടക്കുന്നതുമൂലം ഭൂമിയുടെ രേഖ ലഭിക്കുന്നതില്‍ കര്‍ഷകര്‍ നേരിടുന്ന കാലതാമസം ചൂണ്ടിക്കാട്ടി സി. കെ.ശശീന്ദ്രന്‍ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്‌റി. 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമി കൈവശം വച്ചിരുന്നവര്‍ക്ക് 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് എല്ലാ ജില്ലകളിലും ത്വരിതനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top