Home app

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപ ; സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ അംഗീകാരം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപയെന്ന സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നല്‍കി. അഡ്മിഷനും കൗണ്‍സിലിങ്ങും ഉടന്‍ തുടങ്ങണമെന്നും കോടതി അറിയിച്ചു. ഇതോടെ എ.ബി.ബി.എസ് ജനറല്‍ സീറ്റിന് അഞ്ച് ലക്ഷം രൂപയും എന്‍.ആര്‍.ഐ സീറ്റിന് 20 ലക്ഷവുമായിരിക്കും ഫീസ്. എല്ലാ കോളേജിലെയും ഫീസ്ഘടന അടുത്ത ദിവസം തന്നെ കോടതിയെ അറിയിക്കണം.

പഴയ ഫീസ് തുടരുമെന്ന കരാര്‍ ഇനിയുണ്ടാവരുതെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസ് വീണ്ടും 21 ന് പരിഗണിക്കും. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് രാജന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ഏതാനും മാനേജ്മെന്റുകള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിധി പറയുകയായിരുന്നു ഹൈക്കോടതി. എം.ബി.ബി.എസിന് 85 ശതമാനം സീറ്റുകളില്‍ അഞ്ച് ലക്ഷം രൂപയും 15 ശതമാനം എന്‍.ഐര്‍.ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയുമാണ് ഫീസ്. ബി.ഡി.എസിന് 85 ശതമാനം സീറ്റുകളില്‍ 2.9 ലക്ഷം രൂപയും 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ ആറ് ലക്ഷം രൂപയുമായിരിക്കും ഫീസ്.

എം.ബി.ബി.എസ് കോഴ്‌സില്‍ എന്‍.ആര്‍.ഐ വിഭാഗത്തിനുള്ള ഫീസില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെ ബി.പി.എല്‍ വിഭാഗത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി മാറ്റിവയ്ക്കും. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം, കണ്ണൂര്‍, പരിയാരം ഡെന്റല്‍ കോളേജ്, കണ്ണൂര്‍ തുടങ്ങിയവ സര്‍ക്കാരുമായി മുന്‍വര്‍ഷത്തെ ഫീസ് നിരക്ക് തന്നെ തുടരുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top