കൊച്ചി: കുറച്ചു നാളുകളായി ടെലിവിഷൻ കാഴ്ചയ്ക്ക് പ്രത്യേകിച്ച് സ്റ്റാർ ഗ്രൂപ്പ് പോലുള്ള വലിയ ചാനൽ കമ്പനികളുടെ പ്രധാന ചാനലുകളുടെ രണ്ടാം നിരയായി സംപ്രേക്ഷണം ചെയ്യുന്ന രണ്ടാം നിര ചാനലുകൾക്ക് ഭീമമായ തുകയാണ് സ്റ്റാർ ഗ്രൂപ്പ് ഉയർത്തിയിരിക്കുന്നത്. ട്രായിയുടെ പുതിയ താരിഫ് ഉത്തരവിന്റെ മറവിൽ ഒറ്റയടിക്ക് സ്റ്റാർ ഗ്രൂപ്പും സി ഗ്രൂപ്പും അവരുടെ ഈ പറയുന്ന രണ്ടാംതരം ചാനലുകൾക്ക് വലിയ തുകയാണ് ഉയർത്തിയത്. നേരത്തെ 4 രൂപ ഉണ്ടായിരുന്ന ഏഷ്യാനെറ്റ് പ്ലസ് ചാനലിന് ഇപ്പോൾ ഉപഭോക്താവ് മാസംതോറും നൽകേണ്ടത് ജിഎസ്ടി ഉൾപ്പെടെ 8 രൂപയിൽ അധികമാണ്. 15 രൂപയുണ്ടായിരുന്ന ഏഷ്യാനെറ്റ് മൂവീസ് ചാനലിന് 22 രൂപയിലധികം ഇപ്പോൾ നൽകണം. സ്റ്റാർ സ്പോർട്സ് 2 HD ചാനലിൻ്റെ വില 10 രൂപയിൽ നിന്ന് മാസംതോറും ജിഎസ്ടി ഉൾപ്പെടെ 22 രൂപയിൽ അധികമാക്കി. അതുപോലെ സി കേരളം ചാനലിന് മാസംതോറും 10 പൈസ ഉണ്ടായിരുന്നത് ഇപ്പോൾ ഒറ്റയടിക്ക് 10 രൂപയാക്കി. ജി എസ് ടി ഉൾപ്പെടെ 11 രൂപയിൽ അധികം നൽകണം. ഇങ്ങനെ സ്റ്റാർ ഉൾപ്പെടെയുള്ള വൻകിട ചാനൽ ഗ്രൂപ്പുകൾ തങ്ങളുടെ രണ്ടാം നിര ചാനലുകൾക്ക് അലകാർട്ടയായി വലിയ തുക ഏർപ്പെടുത്തിയതോടെ കേബിൾ ഉപഭോക്താക്കൾ മാസംതോറും വലിയ തുക നൽകേണ്ട സ്ഥിതിവിശേഷം വരുന്നു. ഇതിനെതിരെ കേരളവിഷൻ ശക്തമായ പ്രതിഷേധമാണ് ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്. ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് അമിതമായി ചാനൽ നിരക്ക് കൂട്ടിയ സ്റ്റാർ ഗ്രൂപ്പ് ശൃംഖലയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി.ഇത്തരത്തിൽ ചാനൽ വില കൂട്ടി ഉപഭോക്താക്കൾക്ക് ബാധ്യതയാകുന്ന പ്രവണതകൾക്കെതിരെ ശക്തമായ പോരാട്ടം ആണ് കേരളവിഷൻ നടത്തിക്കൊണ്ടിരിക്കുന്നത്. അതേ സമയം ഇഷ്ട ചാനലുകൾ അലാകാർട്ടയായി തെരഞ്ഞെടുക്കാനുള്ള സൗകര്യവും കേരളവിഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
DAS പ്രഖ്യാപിച്ച് ട്രായിയും സർക്കാരും കേബിൾ വരിക്കാർക്ക് താല്പര്യമുള്ള ചാനലുകൾ തിരഞ്ഞെടുക്കുന്നതിന് നിയമനിർമ്മാണം നടത്തിയെങ്കിലും നിയമത്തിലെ പഴുതുകളിലൂടെ, അധികാര കേന്ദ്രങ്ങളിലുള്ള സ്വാധീനത്തിലൂടെ ഇത് അട്ടിമറിക്കുകയാണ്.
ജനങ്ങൾ തെരഞ്ഞെടുക്കുന്നതാണ് ജനപ്രിയ ചാനലുകൾ എന്നത് സ്റ്റാർ ഗ്രൂപ്പ് പോലെയുള്ള വൻകിട കമ്പനികൾ മനസ്സിലാക്കേണ്ടതാണ് എന്ന് കേരളവിഷൻ ഈ അവസരത്തിൽ ഉപഭോക്താക്കൾക്കൊപ്പം നിന്നുകൊണ്ട് ശക്തമായി അറിയിക്കുകയാണ്. ആവശ്യമില്ലാത്ത ചാനലുകൾക്ക് വേണ്ടി എന്തിന് അധിക തുക നൽകണമെന്ന് കേബിൾ ഉപഭോക്താക്കൾക്കൊപ്പം കേരളവിഷനും സ്റ്റാർ ഗ്രൂപ്പിനോട് ചോദിക്കുന്നു. ആവർത്തനവിരസമായ ചാനലുകളും അനാവശ്യ പാക്കേജുകളും വൻ നിരക്കിൽ ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് സ്റ്റാർ ഗ്രൂപ്പ്, ഇതിനെതിരെ എന്നും ജനങ്ങൾക്കൊപ്പം കേരളവിഷൻ ഉണ്ടായിരിക്കുമെന്നും സിഒഎ അറിയിക്കുന്നു.