‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെ വിമര്‍ശിച്ച് നടന്‍ ഇടവേള ബാബു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോട് അനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ഇടവേള ബാബു തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.”
“മുകുന്ദന്‍ ഉണ്ണി’ എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം മുഴുനീളം നെഗറ്റീവാണ് ഈ സിനിമ. ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അത്രയും മോശമായ ഭാഷയാണ് നായിക ഉപയോഗിക്കുന്നത്. സിഗററ്റ്, മദ്യക്കുപ്പി എന്നിവ കാണിക്കുമ്പോള്‍ മൂന്ന് തവണയെങ്കിലും അതിനെതിരേയുള്ള മുന്നറിയിപ്പ് എഴുതി കാണിക്കണം. അങ്ങനെ ചെയ്തില്ല. എന്നാല്‍ ഈ സിനിമ നിങ്ങള്‍ കാണണം. ഫുള്‍ നെഗറ്റീവാണ്. ഇതിവിടെ എങ്ങനെ ഓടിയെന്ന് മനസ്സിലാകുന്നില്ല. ഇവിടെ ആര്‍ക്കാണ് മൂല്യചുതി സംഭവച്ചത് സിനിമക്കാര്‍ക്കോ പ്രേക്ഷകനോ?
നിര്‍മാതാവിന് ലാഭം കിട്ടിയ സിനിമയാണിത്. എനിക്കൊന്നും ഒരിക്കലും അങ്ങനെയൊരു സിനിമയെക്കുറിച്ച് ചിന്തിക്കാനാകില്ല. ഞാന്‍ വിനീതിനോട് വിളിച്ചു ചോദിച്ചു. വിനീതേ എങ്ങനെയാണ് ഈ സിനിമയില്‍ അഭിനയിച്ചതെന്ന്. ഏഴോളം നായകന്‍മാരോട് കഥ പറഞ്ഞിട്ടും ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞു മാറാന്‍ പറ്റിയില്ല. അദ്ദേഹത്തിന്റെ അസിസ്റ്റന്റാണ് ഈ സിനിമ ചെയ്തത്.
ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അദ്ഭുതം തോന്നിയത് പ്രേക്ഷകൻ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണെന്നും ഇടവേള ബാബു പറഞ്ഞു.
.