പത്തനംതിട്ട: സ്ഥലം വിട്ടു പോകുന്നുവെന്ന് കത്തും എഴുതി വച്ച് വീട്ടിൽ നിന്നിറങ്ങിയ സിഎ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂട്ടർ പ്രമാടം പാറക്കടവ് പാലത്തിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടി ആറ്റിൽ ചാടിയിരിക്കാമെന്ന സംശയത്തിൽ പൊലീസും ഫയർ ഫോഴ്സും തെരച്ചിൽ നടത്തി. അച്ചൻകോവിലിലെ അഴൂർ വേലൻകടവിൽ നിന്നാണ് മൃതദേഹം കിട്ടിയത്.
അച്ചന്‍ കോവില്‍ ആറ്റില്‍ പാറക്കടവ് പാലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി ആഴൂര്‍ വേലന്‍കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. താന്‍ സ്ഥലം വിട്ടു പോവുകയാണെന്നും സ്‌കൂട്ടര്‍ പാലത്തിലുണ്ടാകുമെന്നും കത്തെഴുതി വച്ച ശേഷമാണ് ആതിര വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് പോയത്. ചങ്ങനാശ്ശേരിയില്‍ സി എ വിദ്യാര്‍ത്ഥിനിയായ യുവതി മൊബൈല്‍ ഫോണും ആഭരണങ്ങളും വീട്ടില്‍ വെച്ചിട്ടാണ് പോയത്.
പാലത്തില്‍ സ്‌കൂട്ടര്‍ വച്ചതിന്റെ അടിസ്ഥാനത്തില്‍ ആതിര ആറ്റില്‍ ചാടിയതെന്ന സംശയത്തില്‍ കോന്നി പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള അഗ്നി രക്ഷാ സേനയും നദിയില്‍ രണ്ട് ദിവസമായി തെരച്ചില്‍ നടത്തി വരികയായിരുന്നു.കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അമ്മ: സീമ. സഹോദരി: അമ്പിളി