തിരുവനന്തപുരം: സംസ്ഥാനത്തു ഇപ്പോഴുള്ള മാധ്യമങ്ങളിൽ മിക്കതും മൂലധന താൽപര്യങ്ങളിലോ രാഷ്ട്രീയ സാമുദായിക താൽപര്യങ്ങളിലോ നിലയുറപ്പിച്ചിട്ടുള്ളതായിരിക്കെ, നിക്ഷിപ്ത താല്പര്യങ്ങൾ ഇല്ലാതെ നിഷ്പക്ഷമായി, നിർഭയമായി, സത്യത്തെ അവതരിപ്പിച്ച് ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ കേരളവിഷൻ ന്യൂസ് 24×7 ന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യവും അസത്യവും ഏറ്റുമുട്ടുന്ന ഇടം ഉണ്ടാകും അവിടെ നിഷ്പക്ഷതയാണോ സത്യത്തിന്റെ പക്ഷം ചേരുകയാണോ ചെയ്യേണ്ടതെന്ന് ആലോചിക്കാൻ തയ്യാറാവണം. ധർമ്മവും അധർമ്മവും നന്മയും തിന്മയും ഏറ്റുമുട്ടുന്ന സമൂഹത്തിൽ നിഷ്പക്ഷത അധർമ്മത്തിന്റെയും തിന്മയുടെയും പക്ഷം ചേരലാവില്ലേ എന്ന് ചിന്തിക്കണം. നിഷ്പക്ഷത എല്ലായിപ്പോഴും ഗുണം തന്നെയാണോ എന്നും ചിന്തിക്കണം. നിഷ്പക്ഷത ഗുണം ചെയ്യുകയാണ് എന്ന് കരുതുന്നുവെങ്കിൽ യഥാർത്ഥ അർത്ഥത്തിലുള്ള നിഷ്പക്ഷതയാണോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ നൂറിലധികം പ്രാദേശിക ചാനലുകളുടെ ആയിരത്തിലധികം റിപ്പോർട്ടർമാരും ക്യാമറമാന്മാരും അണിനിരക്കുന്നുവെന്നതു മറ്റാർക്കും അവകാശപ്പെടാൻ സാധിക്കാത്ത രീതിയിലുള്ള ബ്യൂറോ സംവിധാനങ്ങളാണ്. അത് മികവ് വളർത്താൻ സഹായിക്കട്ടെ എന്നും പുതിയൊരു മാധ്യമ സംസ്കാരത്തിന് തുടക്കമിടാനും കേരള വിഷന് കഴിയട്ടെ എന്നും കേരളവിഷൻ ന്യൂസ് 24×7 ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ലഹരിമുക്ത കേരളം ക്യാംപയിന്‍ ലോഞ്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു.
മാധ്യമ രംഗത്ത് പുതുവഴി വെട്ടിത്തെളിക്കാൻ കേരളവിഷന് കഴിയട്ടെ എന്ന് മന്ത്രി എം ബി രാജേഷ് ആശംസിച്ചു.
കേരളാവിഷന്‍ ന്യൂസ് ടൈറ്റില്‍ മന്ത്രി പി.പ്രസാദ് ലോഞ്ച് ചെയ്തു.
എംഎല്‍എമാര്‍ ഇതുവരെ’എന്ന പ്രോഗ്രാം പ്രൊമോ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത് ലോഞ്ച് ചെയ്തു.