കൊച്ചി:കുണ്ടന്നൂരിലെ ബാറില്‍ വെടിവെയ്പ്പ് നടത്തിയ കേസിൽ എഴുപുന്ന സ്വദേശി റോജൻ, സുഹൃത്ത് ഹരോൾഡ് എന്നിവരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ബാറിൽ എത്തി മദ്യപിച്ച ശേഷം തോക്കുകൊണ്ട് ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. പ്രതികൾ പിന്നീട് ഓട്ടോറിക്ഷയിൽ കയറിപ്പോയി.
സ്ഥിരമായി മദ്യപിക്കാനെത്തുന്നവരല്ലെന്നും പ്രകോപനമില്ലാതെയാണ് ഇവർ വെടിവച്ചതെന്നും ഹോട്ടൽ അധികൃതർ മരട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വൈകിട്ട് 4ന് നടന്ന സംഭവം രാത്രി ഏഴിനാണ് ഒജീസ് കാന്താരി ബാർ അധികൃതർ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാർ താൽക്കാലികമായി അടച്ചിടാൻ പൊലീസ് നിർദേശിച്ചു. ബാർ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും വെടിയുണ്ട കണ്ടെത്തിയില്ല. വെടിയുതിർത്തവരെക്കുറിച്ച് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് സൂചന ലഭിച്ചത്. എക്‌സൈസ് സംഘം ബാറിൽ പരിശോധന നടത്തി. വ്യാഴാഴ്‌ച ഫോറൻസിക് സംഘം പരിശോധനലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് വെടിവെയ്പ്പ് നടന്നത്. മദ്യലഹരിയില്‍ രണ്ടുപേര്‍ ഭിത്തിയിലേക്ക് വെടിയുതിര്‍ത്തതായാണ് പൊലീസ് പറയുന്നത്. ഇവര്‍ ചുമരിലേക്ക് രണ്ടു റൗണ്ടാണ് വെടിയുതിര്‍ത്തത്. ബാര്‍ പൊലീസ് പൂട്ടി. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെയ്പ്പിനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പൊലീസ് ഇക്കാര്യവും അന്വേഷിച്ച് വരികയാണ്.