തൃശൂർ: തെരുവുനായയുടെ ആക്രമണം ചെറുക്കുന്നതിനിടെ സ്കൂട്ടറില്‍ നിന്ന് വീണ് യുവതിയ്ക്ക് പരിക്ക്. തിപ്പലിശേരി മേഴത്തൂര്‍ സ്വദേശി ഷൈനിക്കാണ് പരിക്കേറ്റത്.വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റു. ഷൈനി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശാരീരിക വൈകല്യം നേരിടുന്ന ഷൈനിയും ഭര്‍ത്താവും സ്കൂട്ടറില്‍ പോകുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം. വാഹനത്തിന് പിന്നാലെ ഓടിയ നായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു.
അതേസമയം, കേരളത്തിലെ തെരുവുനായശല്യം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പേവിഷ വാക്സിന്റെ ഫലപ്രാപ്തിയും സംഭരണവും പരിശോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മലയാളിയായ സാബു സ്റ്റീഫന്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ഈ മാസം 26നായിരുന്നു ഹര്‍ജി പരിഗണിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അഭിഭാഷകനായ വി കെ ബിജു ഈ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ വിഷയം നേരത്തെതന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.