ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാക്കിസ്ഥാനെ 5 വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചു. 148 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. മൂന്നു വിക്കറ്റും 33 റൺസും നേടിയ ഹാർദിക് പാണ്ട്യയാണ് കളിയിലെ താരം. ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജ (35),വിരാട് കോലി(35) എന്നിവരും തിളങ്ങി.
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജ – ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്. 18-ാം ഓവറില്‍ 11 റണ്‍സും 19-ാം ഓവറില്‍ 14 റണ്‍സും അടിച്ചെടുത്ത ഈ സഖ്യം പാകിസ്താനില്‍ നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്നെടുത്ത 52 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോടേറ്റ തോല്‍വിക്ക് അതേവേദിയില്‍ തന്നെ പകരം ചോദിച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.