കോഴിക്കോട്: ശരീരം മുഴുവൻ വിവിധ മത്സ്യങ്ങളുടെ ചിത്രപ്പണികളുമായി പയന്തി മത്സ്യം കൗതുകം ആകുന്നു. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സെൻറർ ബോട്ടുകാർക്ക് ആണ് പയന്തി കിട്ടിയത്. കറുത്ത തൊലിയിൽ സമുദ്രത്തിലെ വിവിധ മത്സ്യങ്ങളുടെ രൂപങ്ങൾ വരച്ചു വച്ചിരിക്കുന്ന പോലെയായിരുന്നു പയന്തിയിൽ.
ബോട്ട് ഉടമകളിൽ ഒരാളായ ചെറിയമങ്ങാട് തെക്കേതലപ്പറമ്പ് കരുണ ഹൗസിൽ അഭിലാഷ് മത്സ്യം കൊണ്ടു പോയി കറി വച്ച് കഴിച്ചെന്നാണ് റിപ്പോർട്ട്.
പയന്തിക്ക് കിലോ 500 രൂപ വരെ വില വരും. അഭിലാഷും സംഘവും പിടിച്ച പയന്തിക്ക് നാല് കിലോ തൂക്കം ഉണ്ടായിരുന്നു.