തിരുവനന്തപുരം:കേരളത്തെ നടുക്കിയ ക്രൂരതയില്‍ പ്രതിക്ക് ഇരുപത്തിയൊന്ന് വര്‍ഷം തടവ്. ഇടുക്കി കുമാരമംഗലത്തെ നാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കുട്ടിയുടെ അമ്മയുടെ കാമുകന്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന് മുട്ടം പോക്സോ കോടതി ശിക്ഷ വിധിച്ചത്. സഹോദരന്‍ ഏഴുവയസുകാരനെ ക്രൂരമായി കൊന്ന കേസിന്റെ വിചാരണ ഉടന്‍ തുടങ്ങും.
ഉറക്കത്തില്‍ സോഫയില്‍ മൂത്രമൊഴിച്ചതിനാണ് കവടിയാര്‍ സ്വദേശി അരുണ്‍ ആനന്ദ് കുട്ടിയെ മര്‍ദിച്ചും, എടുത്ത് എറിഞ്ഞും ക്രൂരമായി പീഡിപ്പിച്ചത്. സഹോദരന്‍ മൂന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മുട്ടം പോക്സോ കോടതിയുടെ വിധി. 19 വര്‍ഷം കഠിന തടവും 2 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. 3.81 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ 15 വർഷം അനുഭവിച്ചാൽ മതി. ദേഹോപദ്രവം ഏല്‍പ്പിക്കുക, ആവര്‍ത്തിച്ചുള്ള ലൈംഗിക അതിക്രമത്തിന് ഇരയാക്കുക, പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമം, രക്ഷകര്‍ത്വത്തില്‍ കഴിഞ്ഞിരുന്ന കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമാണ് ശിക്ഷ.