തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ നിന്ന് പൊറോട്ട വാങ്ങിയ പൊതിയിൽ പാമ്പിൻ്റെ അവശിഷ്ടം.പാമ്പിൻ്റെ തോൽ ആണ് പൊതിഞ്ഞു നൽകിയ പേപ്പറിൽ കണ്ടെത്തിയത്. നെടുമങ്ങാട് ചന്തമുക്കിലെ ഷാലിമാർ ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. പരാതിയിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടൽ അടപ്പിച്ചു. നെടുമങ്ങാട് സ്വദേശിനി പ്രിയ മകൾക്ക് വേണ്ടി വാങ്ങിയതാണ് ഭക്ഷണപ്പൊതി.
പേപ്പറിലും പൊറോട്ടയിലുമായി പാമ്ബിന്റെ അവശിഷ്ടങ്ങള്‍ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു.
പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി പൊറോട്ടയുടെ പകുതി കഴിച്ചിരുന്നു. ബാക്കി അമ്മയോട് കഴിച്ചോളാന്‍ പറഞ്ഞു. കഴിക്കാനായി പൊതി എടുത്തപ്പോഴാണ് പാമ്പിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പരാതിയുമായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പൊലീസുകാരാണ് പ്രിയയോട് ആവശ്യപ്പെട്ടത്.
പിന്നാലെ ഭക്ഷ്യസുരക്ഷാ അധികൃതര്‍ സ്ഥലത്തെത്തി പൊതി പരിശോധിച്ചു. പറ്റിപ്പിടിച്ച അവശിഷ്ടങ്ങള്‍ പാമ്പിൻ്റെത് തന്നെയാണെന്ന് അവര്‍ ഉറപ്പാക്കി. പിന്നാലെ അധികൃതരെത്തി പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചു.
വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/DxbkjbYf2UD1cXethFI2tM