മുംബൈ:ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ടാം തോൽവി.ആവേശകരമായ മത്സരത്തില്‍ ചെന്നൈയെ ആറു വിക്കറ്റിന് തകര്‍ത്ത് ആദ്യ വിജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കൂറ്റന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
മത്സരത്തിലൂടെ ട്വന്റി 20 യില്‍ 7000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോർഡ് ധോനി സ്വന്തമാക്കി.
അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത എവിന്‍ ലൂയിസും ആയുഷ് ബഡോനിയുമാണ് ലഖ്‌നൗവിന്റെ വിജയശില്‍പ്പികള്‍. അര്‍ധസെഞ്ചുറി നേടിയ ഡി കോക്കും നായകന്‍ രാഹുലും മികച്ച പ്രകടനം പുറത്തെടുത്തു. 19-ാം ഓവര്‍ ചെയ്ത ശിവം ദൂബെയിലൂടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈ ആ ഓവറിലൂടെ പരാജയത്തിന്റെ വക്കിലെത്തി. ബാറ്റിങ്ങിലൂടെ മികച്ച പ്രകടനം പുറത്തെടുത്ത ദുബെ ഒരേ സമയം നായകനും വില്ലനുമായി മാറി.