കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നു പെൺകുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കളിൽ ഒരാൾ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂൽ സ്വദേശി ഫെബിൻ റാഫിയാണ് പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്.
പ്രതികളെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫെബിൻ രക്ഷപ്പെട്ടത്. യുവാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ പിടിയിലായ യുവാക്കള്‍ ശാരീരികപീഡനത്തിന് ശ്രമിച്ചെന്നാണ് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.