കേപ്ടൗൺ:ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനം അവസാനിപ്പിക്കാന്‍ പോരാടിയ സമരനായകന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു.90 വയസ്സായിരുന്നു. 1984 ല്‍ സമാധാന നൊബേല്‍ നല്‍കി ലോകം ആദരിച്ച വ്യക്തിയാണ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസയാണ് ഡെസ്‌മണ്ട് ടുട്ടുവിന്‍റെ മരണവിവരം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയെ വര്‍ണ വിവേചനത്തില്‍ നിന്ന് സ്വതന്ത്രമാക്കിയ മഹാനെയാണ് നഷ്ടമായതെന്ന് സിറില്‍ റാമഫോസ അനുസ്മരിച്ചു.
നെല്‍സന്‍ മണ്ടേല കഴിഞ്ഞാല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്‌മണ്ട് ടുട്ടുവിന്‍റേത് ആയിരുന്നു. ആംഗ്ലിക്കന്‍ ബിഷപ്പായ അദ്ദേഹം മതത്തെ മനുഷ്യ വിമോചനത്തിനുള്ള പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചു. ഡെസ്മണ്ട് ടുട്ടുവിന്‍റെ പോരാട്ടം ലോകമെങ്ങും മതത്തിനുള്ളിലെ പുരോഗമന ശബ്ദങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിരുന്നു. നിര്യാണത്തില്‍ വിവിധ രാഷ്‌ട്ര നേതാക്കള്‍ അനുശോചിച്ചു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)