തിരുവനന്തപുരം:മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജിന്നയുടെ ലീഗിന്‍റെ അക്രമശൈലി മുസ്‌ലിം ലീഗ് ഇന്ന് കേരളത്തില്‍ പിന്തുടരുന്നു. 1946ല്‍ ബംഗാളിനെ വര്‍ഗീയലഹളയിലേക്ക് നയിച്ചത് ലീഗാണ്. ലീഗ് കാളകൂട വിഷം ചീറ്റുന്നു. കോഴിക്കോട്ടെ റാലിയില്‍ പച്ച വര്‍ഗീയത പറയുന്നത് ഇതിന് തെളിവാണ്. കേരളം വര്‍ഗീയ ലഹളയിലേക്ക് വീഴാത്തത് എല്‍ഡിഎഫ് ഭരണമായതിനാലെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ആരോപിക്കുന്നു.
ഹിന്ദുത്വ വർഗീയതയുടെ വിപത്ത് തുറന്നുകാട്ടുന്നതിനല്ല, ബിജെപിയേക്കാൾ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കുന്നതിനാണ് രാഹുലിന്റെയും കൂട്ടരുടേയും യത്‌നം. ഈ മൃതുഹിന്ദുത്വ നയം വൻ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്ലിം ലീഗ് എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാർട്ടിയാകും ?’ – ലേഖനത്തിൽ പറയുന്നു.
കേരളം വർഗീയ ലഹളയിൽ വീഴാത്തത് എൽ.ഡി.എഫ് ഭരണമായതിനാലാണ്. ജമാഅത്ത് ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗിൽ പ്രവേശിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ലീഗ് ഇന്ത്യൻ ഭരണഘടനയുടെ സത്തയെ വെല്ലുവിളിക്കുന്നുവെന്നും വിമർശനമുണ്ട്.