ദുബായ്: പാക്കിസ്ഥാനെതിരായ ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. തുടക്കത്തിൽ പതറിയ ഇന്ത്യയെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അർദ്ധസെഞ്ചുറി ആണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഋഷഭ് പന്ത് 30 റൺസെടുത്തു. കോഹ്ലി -പന്ത് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്താൻ സഹായിച്ചത്. രോഹിത് ശർമ പൂജ്യം റൺസിന് പുറത്തായി.
പാകിസ്ഥാൻ്റെ ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് നേടി. ഹസൻ അലി രണ്ടു വിക്കറ്റും നേടി.