പന്തളം: ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.ഇടപ്പോണ്‍ ലതിക ഭവനില്‍ രാജുവിന്റേയും ലതികയുടെയും മകന്‍ രാഹുല്‍ (14) ആണ് അച്ചന്‍കോവില്‍ ആറില്‍ നിന്നും കരിങ്ങാലി പുഞ്ചയിലേക്കുള്ള ക്ലാത്തറ പെരുതോട്ടില്‍ ഒഴുക്കില്‍ വീണ് മരിച്ചത്. ഇന്ന് (വെള്ളി) 2.45 ഓടെ കുന്നേല്‍ ക്ലാത്തറ കടവിനു സമീപമാണു സംഭവം.
രാഹുല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ പോകുമ്ബോള്‍ കാല്‍ തെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ സ്റ്റേഷന്‍ ഓഫീസര്‍ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അടൂരില്‍ നിന്നുള്ള അഗ്നി രക്ഷാ സേനഅംഗങ്ങളും പത്തനംതിട്ട സ്കൂബാ ടീമംഗങ്ങളും മാവേലിക്കര സ്റ്റേഷനില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തിയാണ് വൈകുന്നേരം ആറരയോടെ മൃതദേഹം കണ്ടെത്തിയത്. ഐരാണിക്കുഴി പാലത്തിനു താഴെ തോട്ടിലെ ഷട്ടര്‍ താഴ്ത്തിത്തിയാണു തിരച്ചില്‍ നടത്തിയത്.
പടനിലം ഹൈസ്കൂളില്‍ ഒമ്ബതാം ക്ലാസ്സ് വിദ്യാര്‍ഥിയാണു രാഹുല്‍. അച്ഛന്‍ രാജു ഇടപ്പോണ്‍ ജോസ്കോ ആശുപത്രി ജീവനക്കാരനാണ്.
സഹോദരി രാധിക ബി.എസ്.സി നേഴ്സിങ് വിദ്യാര്‍ഥിനിയാണ്.