Breaking News

പിടികൂടിയാൽ മന്ത്രി വധിക്കുമെന്നു പറഞ്ഞ പീഡനക്കേസ് പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ഹൈദരബാദ്: തെലങ്കാനയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി.ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതിയെ പിടികൂടിയാല്‍ വെടിവെച്ച്‌ കൊല്ലുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി മല്ലറെഡ്ഢി പറഞ്ഞിരുന്നു. ഡിജിപി മഹേന്ദ്ര റെഡ്ഡിയാണ് പ്രതി കൊല്ലപ്പെട്ടവിവരം മാധ്യമങ്ങളെ അറിയിച്ചത്. ഒരാഴ്ചയായി ഇയാള്‍ ഒളിവിലായിരുന്നു.

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ പ്രതിയെ പിടികൂടിയാല്‍ ഹൈദരബാദ് മാതൃകയില്‍ വെടിവച്ച്‌ കൊല്ലുമെന്നും പ്രതിക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി പറയുകയും ചെയ്തു. പ്രസ്താവന നടത്തി മണിക്കൂറകുള്‍ക്കകകമാണ്‌ പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സെപ്റ്റംബര്‍ 9 ന്​ ഹൈദരാബാദിലാണ്​ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊന്ന ഹീനകൃത്യം അരങ്ങേറിയത്​.തെലങ്കാന മന്ത്രി കെടി രാമറാവു സംഭവം നടന്ന്​ “മണിക്കൂറുകള്‍ക്കുള്ളില്‍” പ്രതിയെ അറസ്റ്റ് ചെയ്​തതായി ട്വീറ്റ് ചെയ്​തിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ പ്രതിയെപിടികൂടാനായിരുന്നില്ല. ഇതിനെതിരേ വര്‍ധിച്ചുവരുന്ന രോഷത്തിനിടയിലാണ്​ സംസ്ഥാന തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന പ്രഖ്യാപനം നടത്തിയത്

അതേസമയം, പ്രതി പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ആരോപണമുയര്‍ന്നിരുന്നു. പ്രതിയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കു സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. പ്രതി പല്ലാകൊണ്ട സ്വദേശി രാജുവിന്റെ ചിത്രങ്ങളും തെലങ്കാന പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വന്‍രോഷമാണ് കുട്ടിയുടെ കൊലപാതകത്തിനു പിന്നാലെ ഉയരുന്നത്.

കുട്ടിയുടെ അയല്‍വാസി കൂടിയായ പ്രതിയാണ് ബലാല്‍സംഗം ചെയ്ത് കുട്ടിയെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണു മൃതദേഹം ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top