ചങ്ങനാശേരി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സർക്കാരാണ് സമവായത്തിന് മുൻകൈയെടുക്കേണ്ടത്. എന്നാൽ ചോരകുടിക്കാൻ നിൽക്കുന്ന ചെന്നായയെ പോലെയാണ് സർക്കാർ എന്ന് കെ. സുധാകരൻ പറഞ്ഞു. മതസൗഹാർദം തകർക്കുന്ന ഒരു നടപടിയും സഭയിൽനിന്ന് ഉണ്ടാകില്ലെന്ന് ബിഷപ്പ് പറഞ്ഞു. അതിനു സഹായകരമായ നിലപാട് കോൺഗ്രസ് എടുക്കും.സാഹോദര്യം നിലനിർത്തുകയാണ് കോൺഗ്രസിൻറെ ദൗത്യമെന്നും ബിഷപ്പിനെ സന്ദർശിച്ചശേഷം കെ. സുധാകരൻ പറഞ്ഞു.പാലാ ബിഷപ്പുമായി ഉച്ചയ്ക്കുശേഷം കൂടിക്കാഴ്ച നടത്തും.
സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കൾ ചങ്ങനാശേരിയിൽ എത്തിയത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ എത്തിയ കോൺഗ്രസ് നേതാക്കൾ അരമണിക്കൂറിലെറെ നേരം ആര്‍ച്ച് ബിഷപ്പുമായി ചര്‍ച്ച നടത്തി.
പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് നാര്കോട്ടി്ക് ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം സംബന്ധിച്ചു കാര്യങ്ങളും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടതായാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളായ ജോസി സെബാസ്റ്റിയൻ, പി.എസ്. രഘുറാം, അജീസ് ബെന്‍ മാത്യൂസ്, വര്‍ഗീസ് ആന്റണി, ഷിബിന്‍ ജോണ്‍, ജോമി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വിവാദമായ നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ അറിയിക്കുന്നതിനു വേണ്ടിയായിരുന്നു സുരേഷ് ഗോപിയുടെ സന്ദര്‍ശനം. പാലാ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്നും അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നുമാണ് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്.