ആലുവ: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി വീട്ടമ്മയുടെ പരാതി. ആലുവ യു.സി കോളജിന് സമീപം മക്കള്‍ക്കൊപ്പം താമസിക്കുന്ന കണ്ണൂര്‍ താഴെച്ചൊവ്വ സ്വദേശിനിയായ 50കാരിയാണ് പരാതിക്കാരി.
വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും 11.40 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആലങ്ങാട് കോട്ടപ്പുറം സ്വദേശി പി.കെ.എം. അഷറഫിനെതിരെ (70) ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്തു. വീട്ടമ്മ ആലുവ കോടതി മുമ്ബാകെ പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതിയുടെ വീടിനടുത്ത വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപവും ദേശത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്‍റെ ഉടമയാണെന്ന് പറഞ്ഞാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീടിന്‍റെ പണയതുകയായി ലഭിച്ച 10 ലക്ഷം രൂപയും കൂടാതെ 1.40 ലക്ഷം രൂപയും വായ്പയായി വാങ്ങി.
വിവാഹ വാഗ്ദാനം നല്‍കിയാണ് പണം വാങ്ങിയത്. ഒന്നര മാസത്തിലേറെ വീട്ടില്‍ താമസിക്കുകയും ചെയ്തു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നടപടി ആരംഭിച്ച ശേഷം കാണാതാവുകയായിരുന്നുവെന്നാണ് പരാതി. ആലുവ സി.ഐ പി.എസ്. രാജേഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
നിഷാദ് ശോഭനൻ
June 13, 2021 at 10:42 am
ഭയങ്കര തമാശ തന്നെ…. ഇത്തരം പരാതികൾ ഗൂഡ ഉദ്ദേശം വച്ചു തന്നെ… കഷ്ടം