വാഷിംഗ്ടൺ:കരിയറിന്റെ തുടക്കകാലത്ത് താന്‍ ബലാത്സംഗത്തിന് ഇരയായതായി പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗ. പത്തൊമ്ബതാം വയസ്സില്‍ ആയിരുന്നു സംഭവം. ഗര്‍ഭിണിയായതിന്റെ മാനസികാഘാതം വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നെ പിടിവിടാതെ പിന്തുടരുന്നുവെന്ന് ലേഡി ഗാഗ പറഞ്ഞു.
സംഗീതലോകത്തേക്ക് വന്ന സമയത്ത് ഒരു നിര്‍മ്മാതാവാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് ഗാഗ തുറന്നുപറയുന്നു. ആപ്പിള്‍ ടിവി പ്ലസിന്റെ സീരീസില്‍ ആണ് ലേഡി ഗാഗയുടെ തുറന്നുപറച്ചില്‍.
തുണി അഴിക്കാന്‍ ആണ് നിര്‍മ്മാതാവ് തന്നോട് ആവശ്യപ്പെട്ടത്. പറ്റില്ല എന്ന് പറഞ്ഞ് താന്‍ അവിടെ നിന്ന് പോയി. സംഗീതം നശിപ്പിക്കും എന്നായിരുന്നു ഭീഷണി. തുടരെത്തുടരെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
ബലാത്സംഗത്തിന് ഇരയാക്കിയ വ്യക്തിയുടെ പേര് ഗാഗ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ 35 വയസ്സാണ് ഗാഗയ്ക്ക് ഉള്ളത്. ആ വ്യക്തിയെ ഒരിക്കല്‍ കൂടി കാണാന്‍ തനിക്ക് ഇഷ്ടമല്ലെന്നും അതുകൊണ്ടുതന്നെ വ്യക്തിയുടെ പേര് താന്‍ മറച്ചുവയ്ക്കുകയാണ് എന്നും പറഞ്ഞു.
ഗര്‍ഭിണിയായ തന്നെ നിര്‍മ്മാതാവ് മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ചുപോയി. മാസങ്ങളോളം താന്‍ സ്റ്റുഡിയോയില്‍ അടച്ചിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആണ് തനിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ആണെന്ന് തിരിച്ചറിഞ്ഞത് എന്നും ഗാഗ പറയുന്നു.
തന്റെ ലക്ഷ്യം സഹാനുഭൂതി പിടിച്ചു പറ്റലല്ല; മറ്റുള്ളവരില്‍ സഹാനുഭൂതി ഉണ്ടാക്കല്‍ ആണ് എന്നും ഗാഗ പറഞ്ഞു.