Breaking News

ഒടുവില്‍ പതിമൂന്നാം നമ്പർ കാർ ചോദിച്ച്‌ വാങ്ങി മന്ത്രി പി പ്രസാദ്

തിരുവനന്തപുരം:ഒടുവില്‍ പതിമൂന്നാം നമ്പർ കാർ കൃഷി മന്ത്രി പി പ്രസാദ് കാര്‍ ചോദിച്ച്‌ വാങ്ങിച്ചു.ഇന്നലെ മന്ത്രിമാര്‍ക്ക് കാറുകള്‍ അനുവദിച്ചപ്പോള്‍ ആരും പതിമൂന്നാം നമ്ബര്‍ കാ‌ര്‍ എടുത്തിരുന്നില്ല. മന്ത്രിമാര്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് ഔദ്യോഗിക വാഹനങ്ങളില്‍ ഗവര്‍ണ്ണറെ കാണാന്‍ പുറപ്പെട്ടപ്പോള്‍ നമ്ബര്‍ പതിമൂന്ന് കൂട്ടത്തിലില്ലായിരുന്നു.കഴിഞ്ഞ തവണ നമ്ബര്‍ പതിമൂന്നും മന്‍മോഹന്‍ ബംഗ്ലാവും ചോദിച്ച്‌ വാങ്ങിയ ഐസക്കില്ലാത്ത മന്ത്രിസഭയില്‍ ആരായിരിക്കും നമ്ബര്‍ 13ന്‍റെ അവകാശിയെന്നതായിരുന്നു എല്ലാവരും കൗതുകത്തോടെ കാത്തിരുന്നത്. ഐസക്ക് താമസിച്ചിരുന്ന മന്‍മോഹന്‍ ബംഗ്ലാവ് ഇക്കുറി ഗതാഗത മന്ത്രി ആന്‍്റണി രാജുവിനാണ് നല്‍കിയിരിക്കുന്നത്.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമാണ് ഇതിന് മുമ്ബ് 13-ാം നമ്ബര്‍ കാര്‍ ചോദിച്ച്‌ വാങ്ങിയ മന്ത്രിമാര്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് ഐസക്ക് നമ്ബര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്. അന്ന് ഐസക്കിനൊപ്പം വി എസ് സുനില്‍കുമാറും കെ ടി ജലീലും കാറേറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ബേബിക്കും ഐസക്കിനും ഇടയില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് ആരും ഈ നമ്ബര്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.

കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന പ്രശാന്ത് കേരള കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി അഗസ്റ്റിനാണ്. രാഷ്ട്രീയഗുരുവായ മാണിസാര്‍ മന്ത്രിയായിരുന്നപ്പോള്‍ താമസിച്ച വീടും മൂന്നാം നമ്ബര്‍ കാറും റോഷി ചോദിച്ചുവാങ്ങുകയായിരുന്നു. കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ലിഫ് ഹൗസിന് സമീപമുള്ള പമ്ബയാണ് ഔദ്യോഗിക വസതിയായി അനുവദിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top