കണ്ണൂർ:മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് 2 ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി ജനാര്‍ദ്ദനന് സത്യപ്രതിജ്ഞ കാണാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിഥിയായി ക്ഷണമുണ്ടായിരുന്നു.ചൊവ്വാഴ്ച പകല്‍ പതിനൊന്നു മണിയോടെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ കത്ത് ജനാര്‍ദ്ദനന് കൈമാറിയത്.
എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ടു പങ്കെടുക്കാന്‍ ജനാര്‍ദ്ദനന്‍ പോകുന്നില്ല. “സ്റ്റേഡിയത്തില്‍ അല്ല ജനങ്ങളുടെ മനസ്സില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ. അതിനാല്‍ വീട്ടിലിരുന്ന് ആഹ്ലാദിക്കാന്‍ ആണ് തീരുമാനം.
ഭാര്യ ഇല്ലാതെ തനിച്ചു പോകാന്‍ മനസ്സ് അനുവദിക്കുന്നുമില്ല “- ജനാര്‍ദ്ദനന്‍ വാർത്താ ചാനലിനോട് പറഞ്ഞു.
ജനാര്‍ദ്ദനന്‍റെ ഭാര്യ പി സി രജനി ക്യാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. 500 പേരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്.