ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ടുകൾ. തീഹാർ ജയിലിൽ വച്ച് കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞമാസമാണ് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്.രാജേന്ദ്ര നിക്കല്‍ജെ എന്നാണ് യഥാര്‍ത്ഥ പേര്. 61 വയസ്സായിരുന്നു. 2015 ല്‍ അറസ്റ്റ് ചെയ്തതിന് ശേഷം ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ച് വരികയായിരുന്നു. ഇതിനിടെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം ഛോട്ടാ രാജൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് എയിംസ് വൃത്തങ്ങളെ അധികരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജന്‍ നായര്‍ എന്ന മലയാളിയുടെ ശിഷ്യനായാണ് രാജ എന്ന രാജേന്ദ്ര നിക്കല്‍ജെ മുംബൈ അധോലോകത്ത് ചുവടുറപ്പിക്കുന്നത്. രാജന്‍ നായര്‍ ബഡാ രാജന്‍ എന്ന് അറിയപ്പെട്ടപ്പോള്‍ രാജേന്ദ്ര നിക്കല്‍ജെ സംഘത്തിലെ ഛോട്ടാ രാജന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ശങ്കര്‍ മൂവീ ഹാളില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കലായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍. പിന്നീട് ബഡാ രാജന്‍ കൊല്ലപ്പെട്ടപ്പോള്‍ ഛോട്ടാ രാജന്‍ സംഘത്തലവനായി മാറുകയായിരുന്നു