ന്യൂഡല്‍ഹി: കോവിഡിൽ രക്ഷനേടുന്നതിനായി പരക്കം പായുകയാണ് നാടും നഗരവും എല്ലാം. ഇതിനിടയിലാണ് മരുന്നിനല്ല മദ്യത്തിനാണ് കോവിഡിനെ നിയന്ത്രിക്കാന്‍ കഴിയുന്നതെന്ന വിചിത്രവാദവുമായി രാജ്യതലസ്ഥാനത്ത് നിന്ന് ഒരു വീട്ടമ്മ എത്തുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള മദ്ധ്യവയസ്‌കയാണ് ഈ വിചിത്രവാദത്തിന് ഉടമ. 35 വര്‍ഷമായി മദ്യപിക്കുന്നയാളാണെന്നും അതുകൊണ്ടുതന്നെ ഇതുവരെ ഒരു മരുന്നും കഴിക്കേണ്ടി വന്നിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
#WATCH Delhi: A woman, who has come to purchase liquor, at a shop in Shivpuri Geeta Colony, says, "…Injection fayda nahi karega, ye alcohol fayda karegi…Mujhe dawaion se asar nahi hoga, peg se asar hoga…" pic.twitter.com/iat5N9vdFZ
— ANI (@ANI) April 19, 2021
ഡല്‍ഹിയില്‍ മദ്യവില്‍പ്പന ശാലയ‌്ക്ക് മുന്നില്‍ നിന്നുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. ‘രണ്ട് കുപ്പി മദ്യം വാങ്ങാനാണ് ഞാന്‍ ഇവിടെ എത്തിയത്. വാക്‌സിനോ മരുന്നിനോ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല. ഞാന്‍ 35 വര്‍ഷമായി മദ്യപിക്കുന്നു, ഒരിക്കലും മരുന്ന് കഴിക്കേണ്ടിവന്നിട്ടില്ല. കുടിക്കുന്നവരെല്ലാം കൊവിഡില്‍ നിന്ന് സുരക്ഷിതരുമാണ്’.