അമേരിക്കന്‍ സംസ്ഥാനമായ ഇന്‍ഡ്യാനയില്‍ നടന്ന കൂട്ടവെടിവയ്പിൽ കൊല്ലപ്പെട്ടവരില്‍ നാല് ഇന്ത്യക്കാര്‍. ഇന്‍ഡ്യാനപ്പലിസിലെ സിക്ക് വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച നാലുപേരും. ഇന്‍ഡ്യാനയിലെ ഫെഡെക്‌സ് കേന്ദ്രത്തില്‍ നടന്ന കൂട്ട വെടിവയ്പില്‍ ആകെ എട്ട് പേരാണ് മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ടുകള്‍ പറയുന്നു.
ഇന്‍ഡ്യാനപൊളിസിലെ ഫെഡെക്‌സ് കേന്ദ്രത്തില്‍ വ്യാഴാഴ്ച രാത്രിയാണ് വെടിവയ്പ് നടന്നത്. ഫെഡെക്‌സ് കമ്പനിയിലെ മുന്‍ ജീവനക്കാരനായ 19 കാരനായ ബ്രാന്‍ഡന്‍ സ്‌കോട്ട് ഹോളാണ് അക്രമം നടത്തിയത്. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഈ ഡെലിവറി സേവന കേന്ദ്രത്തിലെ തൊഴിലാളികളില്‍ 90 ശതമാനവും ഇന്ത്യന്‍-അമേരിക്കക്കാരാണ്, കൂടുതലും സിഖ് സമുദായത്തില്‍ നിന്നുള്ളവരാണ്.