തിരുവനന്തപുരം:സംസ്ഥാനത്ത് തുടർ ഭരണമോ, അതോ പതിവ് ഭരണ മാറ്റമോ എന്നറിയാനുള്ള വിധിയെഴുത്ത് തുടങ്ങി.രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ പല ബൂത്തുകളിലും നീണ്ട നിരയാണ് ഉള്ളത്.രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താൻ മന്ത്രിമാരും രാഷ്ട്രീയ, സമുദായ നേതാക്കളും ബൂത്തിലേക്ക് എത്തി.ആദ്യ അരമണിക്കൂറിൽ മൂന്ന് ശതമാനം പോളിംഗ്. വൈകിട്ട് ഏഴുവരെയാണ് വോട്ടെടുപ്പ്. ഏഴുമണിവരെ ബൂത്തിലെത്തുന്നവര്‍ക്കെല്ലാം വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കും. ഒരു കോടി 41 ലക്ഷം സ്ത്രീ വോട്ടര്‍മാരും ഒരു കോടി 32 ലക്ഷം പുരുഷവോട്ടര്‍മാരും 290 ട്രാന്‍സ് ജെന്‍ഡേഴ്സുമാണ് സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലുളളത്.
40,771 പോളിംഗ് ബൂത്തുകളാണ് ആകെയുളളത്. 60,000 പൊലീസുകാരേയും 140 കമ്പനി കേന്ദ്രസേനയേയുമാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുളളത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പിനുളള ക്രമീകരണങ്ങള്‍.
അവസാന ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍, ക്വാറന്റീനിലുളളവര്‍ എന്നിവര്‍ക്കായി മാറ്റിവയ്‌ക്കും. ഇരട്ട വോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കളളവോട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.