ആലപ്പുഴ: കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് കിട്ടേണ്ട റേഷന്‍ അരി മുഴുവന്‍ തടഞ്ഞ് വെച്ചിട്ട് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെയാണ് തടഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.
എന്തു കൊണ്ട് സര്‍ക്കാര്‍ നേരത്തെ അരി കൊടുത്തില്ലെന്ന് ചെന്നിത്തല ചോദിച്ചു. മൂന്നാഴ്ചക്ക് മുമ്ബ് കൊടുക്കേണ്ട റേഷന്‍ അരി എന്തിനാണ് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കുട്ടികള്‍ക്ക് കൊടുക്കേണ്ട അരി മുഖ്യമന്ത്രിയല്ലേ പൂഴ്ത്തിവെച്ചതെന്നും ചെന്നിത്തല ചോദിച്ചു.
സിപിഎം- ബിജെപി ഡീലിൻ്റെ ഏജൻറ് പിണറായി വിജയൻ ആണെന്ന് ചെന്നിത്തല ആരോപിച്ചു. നിതിൻ ഗഡ്കരി ആണ് ആണ് പാലമായി പ്രവർത്തിച്ചത്.
വീട്ടിൽ എല്ലാവരുടെയും വോട്ട് മാറ്റണമെന്ന് അപേക്ഷിച്ചതാണ്. അമ്മയുടെ മാത്രം മാറ്റാതെ വന്നത് എന്തുകൊണ്ടാണെന്ന് ഉദ്യോഗസ്ഥരോട് ചോദിക്കണം. വീട്ടിലുള്ള ബാക്കി എല്ലാവരുടെയും വോട്ട് മാറ്റി. ഇരട്ട വോട്ട് പരാതിയിൽനിന്ന് പിന്നോട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.