കൽപകഞ്ചേരി: മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു.കേസുമായി ബന്ധപ്പെട്ട്
രണ്ട് പേർ അറസ്റ്റിൽ.
കേസിൽ ഏഴ് പ്രതികൾ.
മുഖ്യ പ്രതി സാമൂഹ്യമാധ്യമം വഴി പരിചയപെട്ട യുവാവാണ്.
ഇയാൾ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി എന്നാണ് റിപ്പോർട്ട്.
വീട്ടുകാർ അറിയാതെ വീട്ടിലും മയക്ക് മരുന്ന് എത്തിച്ചു കൊടുത്തു.
പിന്നാലെ ബ്ലാക്ക് മെയിലിംഗും പീഡനവും.
യുവാവിൻ്റെ സുഹൃത്തുക്കളും കുട്ടിയെ ഉപദ്രവിച്ചു.
ബാല ക്ഷേമസമിതി കുട്ടിയെ ഏറ്റടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
കൽപകഞ്ചേരിക്കടുത്ത സ്വദേശിയായ 14 കാരി മാസങ്ങളോളമാണ് ക്രൂര പീഡനത്തിന് ഇരയായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തുകളായ 6 പേരുമാണ് കുട്ടിയെ പല തവണ പീഡിപ്പിച്ചത്.കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയാണ് പീഡിപ്പിച്ചിരുന്നത്.കഞ്ചാവ് പോലെയുള്ള ലഹരിയാണ് ആദ്യം നൽകിയത്.പിന്നീട് വീര്യം കൂടിയ ലഹരികളും പെൺകുട്ടിക്ക് നൽകി.
വീട്ടുകാർ അറിയാതെ രാത്രി ഏറെ വൈകിയും യുവാക്കൾ വീട്ടിലത്തി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കി.കേസ് ഗൗരവമുള്ളതന്ന് ജില്ലാ CWC ചെയർമാൻ വ്യക്തമാക്കി.
.പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയാതായി cwc ചെയർമാൻ അറിയിച്ചു. പോലിസ് അന്വേഷണം ഊർജിതമാക്കി.
കേസിൽ കൂടുതൽ പ്രതികളുണ്ടോഎന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്.