ഉപ്പള:എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധമേഖലകളിലുള്ള ജനങ്ങളുമായി നടത്തിയ ചര്‍ച്ചകളോടെ ഇക്കാര്യം കൂടുതല്‍ ഉറപ്പായി. വലിയ ദുരന്തങ്ങളുണ്ടായപ്പോള്‍ ജനങ്ങളുടെ ഒരുമയ്ക്കും ഐക്യത്തിനുംവേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ജനം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ സർക്കാർ കൂടെയുണ്ടായിരുന്നു. ജനാഭിലാഷം നടപ്പാക്കിയത് കടുത്ത പ്രതിസന്ധികൾ മറികടന്ന്. ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫ് സഫലമാക്കി. ജനങ്ങളിൽ ഐക്യബോധമുണ്ടാക്കി അൽഭുതങ്ങൾ സൃഷ്ടിച്ചു.
2016ൽ ഭരണ മാറ്റം ജനം ആഗ്രഹിച്ചു. ശാപം ഒഴിഞ്ഞു കിട്ടണം എന്ന് ആഗ്രഹിച്ചു. അന്ന് ഞങ്ങൾ എന്തൊക്ക ചെയ്യും എന്ന് മുന്നോട്ട് വച്ചു. അഞ്ച് വർഷം കൊണ്ട് എൽഡിഎഫ് പറഞ്ഞത് മുഴുവൻ നടപ്പാക്കാൻ ശ്രമിച്ചു. ഓരോ വർഷവും എത്രത്തോളം നടപ്പാക്കി എന്ന പ്രോഗ്രസ് റിപ്പോർട്ടും സർക്കാർ അവതരിപ്പിച്ചു. കേരളത്തിൽ ഒന്നും നടക്കില്ല എന്ന സ്ഥിതി മാറ്റി. നിരാശ മാറ്റി സർക്കാർ പ്രത്യാശ പകർന്നു.
അടിവേര് നഷ്ടപെട്ട യുഡിഎഫ് അവരെ പോലെ കെട്ടവരാണ് എൽഡിഎഫ് എന്ന് വരുത്താൻ ശ്രമിച്ചു. പ്രതിപക്ഷത്തിനൊപ്പം ചില കേന്ദ്ര ഏജൻസികളും ചില മാധ്യമങ്ങളും ചേർന്നു. എന്നാൽ എൽഡിഎഫിനെ ഒന്നും ചെയ്യാൻ ഇവർക്ക് ആയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾ കരുത്തുറ്റ കോട്ട എൽഡിഎഫിനായി തീർത്തു. പുതിയ ലോകത്തിന് അനുസരിച്ചുള്ള വികസനമാണ് എൽഡിഎഫ് കാഴ്ചവച്ചത്. നാട്ടിലെ പാവപ്പെട്ടവരുടെ കൂടെ നിൽക്കുന്നത് എൽഡിഎഫാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.